തിരുവനന്തപുരം: നവകേരള യാത്രയിലെ മർദനക്കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നടപടിവേണമെന്ന് എ.ഡി.തോമസ് എംഎൽഎ. ഗൺമാൻമാരുടെ മർദനത്തിൽ വീഴ്ച ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി തിരുത്തിയത് അജിത് കുമാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസ് അദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ അജിത് കുമാറിനെതിരെ എസ്ഐടിക്ക് മൊഴി നൽകി. തിരുവന്തപുരത്ത് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചു എന്നാണ് മൊഴി. ഔദ്യോഗിക രേഖകളിൽ കൃത്യമം നടത്തിയത് പരിശോധിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.
ആദ്യ അന്വേഷണത്തിലെ അട്ടിമറിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കും. ഗൺമാൻ അനിൽകുമാർ, സുരക്ഷ സേനയിലെ സന്ദീപ് എന്നിവരാണ് നിലവിൽ പ്രതികൾ. ഇവരെയും എസ്ഐടി ഉടൻ വിളിച്ചു വരുത്തും.